Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arshdeep Singh

അർഷ്ദീപ് സിംഗും സംറീൻ കൗറും പ്രണയത്തിൽ?  

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെയും പഞ്ചാബ് കിംഗ്സിലെയും ഇടംകൈയൻ പേസർ അർഷ്ദീപ് സിംഗ് പ്രണയത്തിലാണോ എന്ന ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം.

തന്‍റെ സ്നാപ്ചാറ്റിൽ അർഷ്ദീപ് പങ്കുവച്ച ഒരു ചിത്രമാണ് ആരാധകർക്കിടയിൽ ഈ സംശയങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഹിന്ദി, പഞ്ചാബി നടിയും മോഡലുമായ സംറീൻ കൗറാണ് അർഷ്ദീപിന്‍റെ ജീവിതത്തിലെ ആ 'മിസ്റ്ററി ഗേൾ' എന്നാണ് ആരാധകരുടെ കണ്ടെത്തൽ.

അർഷ്ദീപ് സിംഗ് തന്‍റെ സ്നാപ്ചാറ്റ് സ്റ്റോറിയിൽ പങ്കുവച്ച ചിത്രത്തിൽ ഒരു യുവതിയുടെ കൈ കോർത്തു പിടിച്ചിരിക്കുന്നതാണു കണ്ടത്. എന്നാൽ യുവതിയുടെ മുഖം ചിത്രത്തിൽ വ്യക്തമായിരുന്നില്ല. എങ്കിലും ആരാധകർ ചിത്രത്തിലെ സൂചനകൾ വച്ച് ആളെ കണ്ടെത്തിക്കഴിഞ്ഞു.

ചിത്രത്തിൽ കാണുന്ന യുവതിയുടെ കൈയിലെ ടാറ്റൂവും മോതിരവും നടി സംറീൻ കൗറിന്‍റേതിനു സമാനമാണെന്നാണ് സോഷ്യൽ മീഡിയയിലെ വാദം. ഇതിനുപുറമെ ഈ ഐപിഎൽ സീസണിൽ പഞ്ചാബ് കിംഗ്സിന്‍റെ മത്സരങ്ങൾ കാണാൻ സംറീൻ സ്ഥിരമായി സ്റ്റേഡിയത്തിൽ എത്തുന്നതും ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു.

ബോളിവുഡ്, പഞ്ചാബി സിനിമാ, സംഗീത ലോകത്തെ താരമാണ് സംറീൻ കൗർ. ജമ്മു കശ്മീർ സ്വദേശിയായ സംറീൻ 2018ലെ ഫെമിന മിസ് ഇന്ത്യ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു. രൺവീർ സിംഗ് നായകനായ 83 എന്ന സിനിമയിലൂടെയാണ് സംറീൻ ശ്രദ്ധിക്കപ്പെടുന്നത്. നെയ്‌ൽ പോളിഷ്, സർദാർജി 2 എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. ബാവ്‌ല, യാര തേരെ വർഗ തുടങ്ങി നിരവധി ഹിറ്റ് പഞ്ചാബി മ്യൂസിക് വീഡിയോകളിൽ സംറീൻ അഭിനയിച്ചിട്ടുണ്ട്.

അതേസമയം പ്രണയവാർത്തകളെക്കുറിച്ച് അർഷ്ദീപ് സിംഗോ സംറീൻ കൗറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തായാലും ഈ പുതിയ സെലിബ്രിറ്റി ജോഡികളുടെ പിന്നാലെയാണ് പപ്പരാസികളും ആരാധകരും.

Sports

മഴ; ഇന്ത്യ-ഓസീസ് മത്സരം നിർത്തിവച്ചു

ബ്രിസ്ബേൻ: ഇന്ത്യ- ഓസ്ട്രേലിയ ട്വന്‍റി-20 മത്സരം മഴ മൂലം നിർത്തിവച്ചു. ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 4.5 ഓവറിൽ 52 റണ്‍സ് നേടിയപ്പോഴാണ് മഴ വില്ലനായി എത്തിയത്.

ഇന്ത്യയ്ക്കായി ഓപ്പണറുമാരായ അഭിഷേക് ശർമ 13 പന്തിൽ 23 റണ്‍സും ശുഭ്മാൻ ഗിൽ 16 പന്തിൽ 29 റണ്‍സും നേടി. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

Sports

ഓസീസിനെ തകർത്ത് ഇന്ത്യ

ക്വീൻസ് ലാൻഡ്: ഓസ്ട്രേയിലയ്ക്കെതിരായ ട്വന്‍റി-20യിൽ ഇന്ത്യയ്ക്ക് ജയം. 48 റണ്‍സിന്‍റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. ശനിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം. ആദ്യമത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

ഇന്ത്യ ഉയർത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 18.2 ഓവറിൽ 119 റണ്‍സിന് ഓൾഔട്ടായി. ഇന്ത്യയുടെ സ്പിൻ കെണിയിൽ ഓസീസ് താരങ്ങൾ കറങ്ങി വീഴുകയായിരുന്നു.

ഓസീസ് ഓപ്പണറുമാരായ മിച്ചൽ മാർഷിനും മാത്യു ഷോർട്ടിനും മാത്രമാണ് ഇന്ത്യൻ ബൗളിംഗിനുമുന്നിൽ അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. മിച്ചൽ മാർഷ് 30 റണ്‍സും മാത്യു ഷോർട്ട് 25 റണ്‍സും നേടി. മിച്ചൽ മാർഷാണ് ഓസീസ് നിരയിൽ ടോപ് സ്കോറർ.

ജോഷ് ഇംഗ്ലിസ് 12 റണ്‍സും ടിം ഡേവിഡ് 14 റണ്‍സും മാർക്കസ് സ്റ്റോയിൻസ് 17 റണ്‍സുമെടുത്തു.

ഇന്ത്യയ്ക്കായി വാഷിംഗ്ടണ്‍ സുന്ദർ 1.2 ഓവറിൽ മൂന്ന് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശിവം ദുബെയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സ് നേടിയത്. ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഒരുക്കിയത്. 21 പന്തിൽ 28 റണ്‍സെടുത്ത അഭിഷേകിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഗിൽ 39 പന്തിൽ 46 റണ്‍സെടുത്തു. ഗില്ലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ.

ശിവം ദുബെ 22 റണ്‍സും സൂര്യകുമാർ യാദവ് 20 റണ്‍സും നേടി. അക്സർ പട്ടേൽ പുറത്താകാതെ 11 പന്തിൽ 21 റണ്‍സെടുത്തു.

ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലിസും ആദം സാന്പയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Sports

ഓസ്ട്രേലിയയ്ക്ക് 168 റണ്‍സ് വിജയലക്ഷ്യം

ക്വീൻസ് ലാൻഡ്: ഇന്ത്യയ്ക്കെതിരായ ട്വന്‍റി-20യിൽ ഓസ്ട്രേലിയയ്ക്ക് 168 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സെടുത്തു.

ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഒരുക്കിയത്. 21 പന്തിൽ 28 റണ്‍സെടുത്ത അഭിഷേകിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഗിൽ 39 പന്തിൽ 46 റണ്‍സെടുത്തു. ഗില്ലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ.

ശിവം ദുബെ 22 റണ്‍സും സൂര്യകുമാർ യാദവ് 20 റണ്‍സും നേടി. അക്സർ പട്ടേൽ പുറത്താകാതെ 11 പന്തിൽ 21 റണ്‍സെടുത്തു.

ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലിസും ആദം സാന്പയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Latest News

Corehub Up